കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സൌഹ്രദ്ങ്ങള്‍ക്ക് പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുന്ന, കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന, അവയെ അറിയാനും ആസ്വദികാനും കൊതികുന്നവരുടെ കൂട്ടായ്മ

പേജുകള്‍‌

Jun 12, 2011

തെരഞ്ഞു തെരഞ്ഞു മടുത്തു മാഷേ....


ഉച്ചയൂണിന് പുറത്തിറങ്ങാനൊരുമ്പോഴാണ് ഉറക്കെ സലാം പറഞ്ഞുകൊണ്ട് അദ്ദേഹം, മലയാളം ഡിപ്പാര്‍ട്ടുമെന്റിലേക്ക് കയറിവന്നത്. ആള്‍ നാട്ടില്‍ സ്വീകാര്യന്‍,  പ്രൈമറി സ്‌കൂള്‍ അധ്യപകനായി വിരമിച്ച് അഞ്ചാറു വര്‍ഷങ്ങളായി. സഹൃദയന്‍. അര്‍ഹിക്കുന്ന ആദരവോടെ ഞാന്‍ സ്വീകരിച്ചു. ബന്ധുക്കളുടെ സര്‍ട്ടിഫിക്കറ്റിനോ മറ്റോ ആയിരിക്കുമെന്ന് ഊഹിച്ച് വേണ്ട സഹായം ആവശ്യപ്പെട്ടു. അതൊന്നുമല്ല, കാര്യം പെണ്ണുകാണലാണ്. മകനുവേണ്ടിയാണ്. രണ്ടാണ്‍മക്കളില്‍ ഒരാളുടെ കല്യാണം ഉറപ്പിച്ചുകഴിഞ്ഞു. അടുത്തയാള്‍ക്കുവേണ്ടി യുദ്ധകാലാടിസ്ഥാനത്തില്‍ തെരഞ്ഞുകൊണ്ടിരിക്കുന്നു. എണ്‍പതു ശതമാനത്തിലധികം പെണ്‍കുട്ടികളുള്ള ഈ സര്‍ക്കാര്‍ കലാലയത്തില്‍ സെലക്ഷന്‍ മോശമാവില്ലല്ലോ. എന്റെ ഉള്ളൊന്നു കറുത്തു. പിന്നെയാണറിഞ്ഞത്, ഈയിടെ ജോയിന്‍ചെയ്ത ഗസ്റ്റ് ലക്ചറര്‍ പെണ്‍കുട്ടിയാണ് ഇരയെന്ന്. 
 
''മകന്‍ വന്നില്ലേ?''
 
''ഇല്ല, ഞാന്‍ കണ്ടിട്ട് ഓകെയായിട്ടു മതിയല്ലോ അവന്റെ കാണല്‍''
 
''എന്നിട്ട് ഓകെയാണോ?''
 
''അത് വേണ്ടത്ര പോര'' നിരാശയുടെ ഭാരം കനത്ത മറുപടി. എന്നും രാവിലെ പ്രസരിപ്പോടെ കോണികയറിപ്പോകുന്ന ആ പുതുടീച്ചറുടെ ശാലീനമായ മുഖം പെട്ടെന്ന് ഓര്‍മവന്നു.
Related Posts Plugin for WordPress, Blogger...